Monday 24 March, 2008

അന്നൊരു വെള്ളിയാഴ്ചയായിരുന്നു


അന്നൊരു വെള്ളിയാഴ്ചയായിരുന്നു.ഒരു ശമ്പള ദിനവും. അക്കൌണ്ടിലെ അഞ്ചക്കം എങ്ങനെ നാലിലേയ്ക്കും മൂന്നിലേയ്ക്കും മാറ്റാം എന്നുള്ള കൂലങ്കഷമായ ചിന്തകളും, എജ്യൂക്കേഷന്‍ ലോണിന്റെ ഭാരം അത്രകൂടി കുറഞ്ഞല്ലോ എന്നുള്ള ആശ്വാസ ചിന്തകളും ഒക്കെ ഏറ്റക്കുറച്ചിലോടേ ചുറ്റിത്തിരിയുന്ന ഒരു ദിവസം. എന്തോ അന്ന് ഓഫീസില്‍ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു കാരണം ആര്‍ക്കുമൊട്ടറിയില്ല താനും. റ്റീ ബ്രേയ്ക്ക് കഴിഞ്ഞു വന്നപ്പോള്‍ ഒരാളെ ഹെഡിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു , എന്തേലും വര്‍ക്കിന്റെ കാര്യം പറയാനായിരിക്കും. പത്തു പതിനഞ്ചു മിനിട്ടിനുശേഷം പുറത്തിറങ്ങിയ ആളിന്റെ മുഖം കണ്ടപ്പോള്‍ മനസിലായി കാര്യം പന്തിയല്ല. അടുത്തയാള്‍ അകത്തേയ്ക്കു പോയി. എല്ലാവരും കാര്യമറിയാതെ പരസ്പരം നോക്കിയിരിക്കുകയാണ്।അതാ മൂന്നാമത്തെ ആളും കാബിനിലേയ്ക്ക് കയറിപ്പോയ്. ചില മര്‍മ്മറിങ്സ് കാര്യം വ്യക്തമാക്കി ‘ടെര്‍മിനേഷന്‍’ എല്ലാ ചങ്കുകളും ഒന്നു പിടഞ്ഞു. എല്ലാ കണ്ണുകളും അവനവന്റെ മുന്നിലെ സ്ക്രീനിലാണ് പക്ഷെ എല്ലാരും കാണുന്നത് ഹെഡിന്റെ ക്യാബിന്റെ ഡോറാണ്. കിടുക്കള്‍ കൂസ്സാതെ പണിയുന്നു. അര കിടുക്കള്‍ നേരിയ കിടുകിടുപ്പോടെ വന്‍പിച്ച പണി എന്ന മട്ടില്‍ ഇതു വരെ ഉള്ള സ്വന്തം പെര്‍ഫോമന്‍സ് ഒന്നു രീവൈന്ഡ് ചെയ്തും റിലേറ്റഡ് ഡിപ്പാര്‍ട്ടുമെന്റെ ദൈവങ്ങളെ വിളിച്ചും ഇരിക്കുന്നു. ഇതില്‍ രണ്ടിലും പെടാത്തവര്‍ അതെനിക്ക് വിവരിക്കാന്‍ കഴിയില്ല സുഹ്രുത്തുക്കളെ, എനിക്കൊരു ഹ്ര്ദയം ഉണ്ടെന്നും അതു മിനിട്ടില്‍ 168 പ്രാവശ്യം ഇടിക്കുന്നതാണെന്നും, 17 ഡിഗ്രി സെന്റിഗ്രേഡിലും ഹ്യൂമന്‍ ബീയിങ്സിനു വിയര്‍ക്കാന്‍ പറ്റുമെന്നും, സദാ 550 രെയ്ഞ്ചില്‍ വിഹരിക്കുന്ന എന്റെ സ്വനഗ്രാഹികള്‍ 20 ലും വര്‍ക്കുചെയ്യാന്‍ കഴിയുന്നവയാണെന്നുമുള്ള മഹാ സത്യങ്ങള്‍ ഞാന്‍ മനസിലാക്കിയതന്നാണ്. അകത്തു പോയ ആള്‍ പുറത്തിറങ്ങി. ഉറനെ ആരെയും വിളിച്ചില്ല. അകത്ത് ഹെഡും ടി എല്ലും ഡിസ്കഷനിലാണ്। ലേബര്‍ റൂമിനു പുറത്തിരിക്കുന്ന ഭര്‍ത്താക്കന്‍ മാരെപ്പോലെ ഇരിക്കയാണു എല്ലാരും. അതാ വരുന്നു അടുത്തകോള്‍ അതു ‘വിനോദിനാണ്’ ।എല്ലാരും ഒന്നു ഞെട്ടി, ഒരരകിടുവും എല്ലാരുടെയും കണ്ണിലുണ്ണിയുമായ നമ്മുറ്റെ സ്വന്തം വിനോദ്. പക്ഷേ വിനോദ് ഞെട്ടിയില്ല കാരണം ഞെട്ടാന്‍ മാത്രം ശക്തി അവശേഷിച്ചിരുന്നില്ല. തൂക്കുമരത്തിലേയ്ക്ക് പോകുന്നവനെപ്പോലെ ആ പാവം പയ്യന്‍ ഹെഡിന്റെ ക്യാബിനിലേയ്ക്ക്. തക്കാളി പോലിരുന്ന മുഖമിപ്പോള്‍ ബോണ്ടു പേപ്പര്‍ പോലായി. കുതിരക്കുട്ടിയെപ്പോലെ തുള്ളിച്ചാടി നടന്നവനാ കണ്ടില്ലേ ചിക്കന്‍ ഗുനിയ പിടിച്ചപോലാ കേറിപ്പോയത്.
ഏല്ലാവരും ശ്വാസമടക്കിയിരുന്നു.
ഹെഡ് ആംഗലമുത്തുകളെ സാധാരണ പൊഴിക്കാറുള്ളൂ.
സൈഡ് ഗ്ലാസ്സിലൂടെ എനിക്ക് വിനോദിന്റെ മുഖം കാണാം
ഒരു തംശേഅം മനുവിനോട് ചോദിക്കാം
അതെ, ഹെഡ് ഇതൊക്കെ ഇഗ്ലീഷിലാണോ അതോ മലയാളത്തിലാണോ പറേന്നത്.
സാധാരണ ഇംഗ്ലീഷാ.
അല്ല വിനോദ് ചറ പറാ‍ മറുപടി പറയുന്നു
എന്നാ മലയാളത്തിലാ
അതാ വരുന്നു വിനോദ് നിറഞ്ഞ ചിരിയോടെ അത്യാഹ്ലാദത്തോടെ,
കര്‍ത്താവെ ചെക്കന്റെ കല്ലിളകിയെന്നാ തോന്നുന്നത്। അല്ലേലും ഇപ്പോഴത്തെ പിള്ളാരിങ്ങനാ ഒന്നിനും ഒരു മനോബലമില്ല. എങ്കിലും ഈ കൊച്ചനിതു വന്നല്ലോ.

അകത്തു നടന്നത് :

ഹല്ലോ വിനോദ് ഇരിക്കൂ
ഇരുന്നു
ആ ഇരിപ്പുകണ്ടപ്പോള്‍ ആ സീറ്റില്‍ കുഷ്യനു പകരം ചക്കമടലാണോ എന്നു സംശയിക്കും.
വൊര്‍ക്ക് ഒക്കെ എങ്ങനെ പോകുന്നു.
ബാക്കി ഉണ്ടായിരുന്ന അല്പ ശ്വാസവും ഏതണ്ട് നിന്നു പോയി.
പുര നിറഞ്ഞ് നില്‍ക്കുന്ന് താന്‍,ഇനിയും അടവു തീരാത്ത കാര്‍, തവണ അടപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ബാങ്കിന്റെ സ്റ്റാഫ്(?), അവന്റെ ആരോഗ്യം, റ്റീ ബ്രേയ്ക്കിനു പോകുമ്പോള്‍ കിട്ടാറുള്ള ഒരു പാലാച്ചിരി.അങ്ങനെ ഒരു കൂട്ടം കാര്യങ്ങള്‍ അപ്പോ ആ മനസിലൂടെ കടന്നു പോയി.
ഹെഡ് ഒന്നും മിണ്ടുന്നില്ല പുള്ളി എന്തോ തിരയുന്നു.
അയ്യോ അങ്ങേരതാ ഒരു ലെറ്റര്‍ കൈയ്യിലെടുത്തു.
എന്തൊക്കയോ പറയുന്നു. വര്‍ക്ക്,ക്വാളിറ്റി, ട്രസ്റ്റ് എന്നൊക്കെ ചില വാക്കുകള്‍ മാത്രമെ കേട്ടുള്ളൂ.
അവസാനം ഒരു കണ്‍ഗ്രാട്സും.
ഓ ഇനി കിട്ടാനുള്ള ജോലിക്കാകും.
അല്ലല്ലോ ഹെഡ് വേറെന്തോക്കയോ ആണല്ലോ പറയുന്നത്.
അയ്യോ ഇതു അതായിരുന്നോ
മഹാപാപീ ഇതും ഇപ്പോ തന്നെ വേണായിരുന്നോ. മനുഷനേ ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലാന്‍(മനസിലാണേ)അതു പുറത്തു വന്നതിങ്ങനാ
തേങ്ക്യൂ സര്‍
അതിന്റെ ആദ്യവും അവസാനനും കാറ്റായ്പ്പോയതിനാല്‍ യൂ എന്നോ മറ്റോ ആണ് എച്ചോ കേട്ടത്.
‘യെസ് ആം ?’
‘നത്തിംഗ് സര്‍’.
വിനോദ് സീറ്റിലിരുന്നു. മനു 60 ഡിഗ്രി ചാഞ്ഞ് കാര്യം മനസിലാക്കി. ഞാനും ചാഞ്ഞു മനുവിന്റെടുക്കലേയ്ക്ക്.
അതേ വിനോദിന്റെ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ ഇതേ വരെ കൊടുത്തില്ലാരുന്നു അതാ.
കുറേ നേരം കഴിഞ്ഞു വിനോദ് വീണ്ടും അതെടുത്ത് നോക്കുന്ന കണ്ട് ഞാന്‍ ചോദ്യരൂപേണ മനുവിനെ നോക്കി.

അല്ല പുള്ളി ഉദ്ദേശിക്കുന്നതു തന്നെയാണോ അതിലേഴുതിയേക്കുന്നതെന്നു നോക്കിയതാ.
ഓഹോ....

Wednesday 12 March, 2008

തിരോന്തരം ബ്ലോഗേഴ്സ് മീറ്റ്

കഴിഞ്ഞ പ്രാവശ്യം അഗ്രഗേറ്ററുകള്‍ തഴഞ്ഞു.

അതോണ്ട് ഇതിവിടെ കൊടുക്കുന്നു.
ബ്ലോഗേഴ്സ് മീറ്റ്

Sunday 9 March, 2008

ബ്ലോഗേര്‍സ് മീറ്റ്


ബൂലോകരെ ഒരു മീറ്റ് കഴിഞ്ഞു.



സ്ഥലം: മ്യൂസിയം റൌണ്ട്
സമയം: 5.15 -6.45
പങ്കെടുത്തവര്‍: പ്രയാസി, കാര്‍വര്‍ണ്ണം.

കാ‍ര്യപരിപാടികള്‍:
പരിചയ പ്രസംഗം.

പരസ്പരം പുകഴ്ത്തല്‍

ബ്ലോഗ് ചര്‍ച്ച।

ജനഗണമന പാടി പിരിഞ്ഞു.



മീറ്റിനു സ്പോണ്‍സേഴ്സ് ഇല്ലാത്തതിനാല്‍ മറ്റു പരിപാടികള് ഇല്ലായിരുന്നു।

മീറ്റുകൊണ്ടുണ്ടായ ഗുണം:

എന്നെക്കാളും വലിയ കത്തികള്‍ ഉണ്ടെന്നു മനസിലായി